പ്രകൃതി ജീവിതത്തിന് മാതൃകയായി ഒറ്റപ്പാലത്തൊരു ഒറ്റമുറി വീട്. ചൂടിനെ തടയാൻ മണ്ണും മുളയും കൊണ്ട് സ്വയം വീടു നിർമിക്കുകയാണ് ചിത്രകാരനായ മോഹൻ ചവറ. ആഡംബരം വിട്ടൊഴിഞ്ഞുളള ജീവിതത്തിന് ജൈവകൃഷിയുടെ കൈപ്പുണ്യവുമുണ്ട്.
മാന്നന്നൂർ റയിൽവേ സ്റ്റേഷനു സമീപം ഭാരതപ്പുഴയോരത്തോട് േചർന്നാണ് മൺവീട്. ശിൽപചാരുതയിൽ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒറ്റമുറിവീടിന്റെ നിർമാണം വേറിട്ടതാണ്്. മുളകൊണ്ടുളള ഭിത്തിക്ക് കളിമണ്ണുകൊണ്ട് ബലപ്പെടുത്തൽ. കുമ്മായവും ഉമിയും കാഞ്ഞിരത്തിന്റെയും ആര്യവേപ്പിന്റെയും ഇലകളും കളിമണ്ണിനൊപ്പം ചേർത്ത് കുഴച്ച മിശ്രിതം. ചിത്രകാരൻകൂടിയായ മോഹൻചവറ കുടുംബത്തെയൊന്നാകെ ഇൗ വീട് നിർമാണത്തിന്റെ ശിൽപികളാക്കി. മരത്തിനുമുകളിൽ കെട്ടിപ്പൊക്കിയ ഏറുമാടവും നാലംഗകുടുംബത്തിന് സുരക്ഷിതമാകുന്നു. മോഹന്റെയും കുടുംബത്തിന്റെയും ജീവിതം ഇന്ന് മറ്റുളളവർക്കും മാതൃകയാണ്. സോട്ട്..മോഹൻ ചവറ , ചിത്രകാരൻ
ജൈവരീതിയിലൂടെയുളള പരമ്പരാഗതകൃഷികളൊക്കെ ഇവിടെയുണ്ട്. നിലക്കടലയും ചെറുപയറും മറ്റ് പച്ചക്കറികളും മണ്ണിൽ വേരുപിടിച്ചു. ഒൗഷധ സസ്യങ്ങളും. ജീവിതവിജയത്തിന് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന തിരിച്ചറിവിലാണ് മോഹന്റെ മക്കളായ 18 കാരി സൂര്യയും പതിനൊന്നുകാരി ശ്രേയയും. സ്കൂൾപഠനം ഉപേക്ഷിച്ച് സ്വയം അറിവുതേടുന്നവർ.
രണ്ടേകാൽ ഏക്കർ സ്ഥലത്ത് ഇതേ രീതിയിൽ പതിനാലുവീടുകൾ കൂടി ഇനി ഉയരും. മോഹൻചവറയും സുഹൃത്തുക്കളും ചേർന്നുളസദള പ്രകൃതിജീവിതത്തിനാണ് അധികം വൈകാതെ നിളാതീരം സാക്ഷിയാവുക.