ലഹരിക്കെതിരെ ബോധവൽക്കരണവുമായി സുഡാർ കേരളത്തിലേക്കും. തമിഴ്നാട് നൽകിയ നല്ലപാഠങ്ങളുമായാണ് മലയാളിയായ ഗീത ജേക്കബ് നേതൃത്വം നൽകന്ന സന്നദ്ധ സംഘടന കൊച്ചിയിൽ സജീവമാകുന്നത്
29 വർഷം മുൻപാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗീതാജേക്കബ് ലഹരിമരുന്ന് ഉപയോഗത്തിന് എതിരായുള്ള നിരന്തര പോരാട്ടത്തിനായി സൊസൈറ്റി യൂണൈറ്റഡ് ഫോർ അഡിക്ഷൻ ആൻറ് റിഹാബിലിറ്റേഷൻ അഥവാ സുഡാർ എന്ന സംഘടന രൂപീകരിച്ചത്. കോയമ്പത്തൂര് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും തമിഴ്നാടിന്റെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഫലപ്രദമായ പ്രവർത്തനങ്ങളാണ് സുഡാർ കാഴ്ചവച്ചത്. കേരളത്തിൽ നിന്നുള്ള പ്രഫഷണൽ വിദ്യാഭ്യാസം നേടിയവരടക്കം ജോലിക്കായുള്ള അഭിമുഖങ്ങളിൽ നിരന്തരപരാജയപ്പെടുന്നതിന്റെ കാരണം തേടിയിറങ്ങിയ കോർപ്പറേറ്റ് ട്രെയിനർ കൂടിയായ ഗീത ചെന്നെത്തിയത് വിവിധതരം ലഹരിവസ്തുക്കൾ വാഴുന്ന നമ്മുടെ ക്യാംപസുകളിൽ. ഇത് തന്നെയാണ് സുഡാറിന്റെ പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനവും.
ലതയുടെ പോരാട്ടം ലഹരിമരുന്ന് മാഫിയകൾക്കെതിരെയല്ല. ലഹരിക്ക് അടിമകളായവരെ കണ്ടെത്തി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക, ഒപ്പം ലഹരിയുടെ വഴിയിലേക്ക് നീങ്ങുന്നവരെ കണ്ടെത്തി തിരുത്തക. ഇരയായി കണ്ടല്ല ലഹരിക്ക് അടിപ്പെട്ട യുവത്വങ്ങളോട് പെരുമാറേണ്ടത്.
കൊച്ചിയിൽ നിന്നുള്ള പത്ത് വയസുകാരനടക്കം ലഹരിഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും മക്കൾക്കായി സമയം നീക്കിവയ്ക്കാൻ മാതാപിതാക്കൾ തയാറാകണം. നമ്മുടെ കുട്ടികൾ ലഹരിക്ക് പിറകേ പോകുന്നതിന് ഒരു പരിധിവരെ ഉത്തരവാദികൾ മാതാപിതാക്കളും അധ്യാപകരും തന്നെയാണ്. ഇരുകൂട്ടരും ഒന്നും മനസ് വച്ചാൽ ലഹരി ഉത്പന്നങ്ങളെ എന്നേക്കുമായി വിദ്യാർഥികളിൽ നിന്ന് അകറ്റി നിർത്താം. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബോധവത്കരണ ക്ലാസുകളും മറ്റും നടത്തിയാണ് കൊച്ചിയിൽ സജീവമാകാൻ സുഡാർ തയാറെടുക്കുന്നത്