എൻഡോസൾഫാൻ വിഷയമായുള്ള കവിതകളുടെ സമാഹാരം ആസ്വാദക ശ്രദ്ധ നേടുന്നു. കാഞ്ഞങ്ങാട് നെഹ്റു കേളേജിലെ സാഹിത്യ വേദിയാണ് ഇരുളിൽ തനിച്ചെന്ന കവിതാ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
സുഗതകുമാരി, കെ.ജി ശങ്കരപിള്ള ചെമ്മനം ചാക്കോ തുടങ്ങിയ അതികായകർ മുതൽ നെഹ്റു കോളേജിലെ കെ.വി.രശ്മി വരെയുള്ള കവികൾ.ഭിന്നമായ ആശയങ്ങളും ശൈലികളും ഉള്ള ഇവരെയെല്ലാം ഒന്നിപ്പിച്ചതാകട്ടെ ഒരു കീടനാശിനിയും. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തെ അധികരിച്ച് പല ഘട്ടങ്ങളിൽ പലയിടത്തായി കുറിക്കപ്പെട്ട കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.നെഹ്റു കോളേജിലെ സാഹിത്യ വേദിയുടെ 30-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ദുരിത ജീവിതങ്ങളെ കണ്ട് വിറങ്ങലിച്ച് ശീർഷകം പോലും ചേർക്കാതെ സുഗുതകുമാരി എഴുതിയ കവിതയോടെയാണ് പുസ്തകത്തിന്റെ താളുകൾ തുറക്കുന്നത്. തൊട്ടടുത്ത് കെ.ജി.എസ് കാസർകോടൻ വിചാരത്തോടെ വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്യുന്നു. ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്ന എൻഡോസൾഫാൻ പ്രശ്നത്തോടുള്ള സർഗാത്മ പ്രതികരണം കൂടിയാണ് പുസ്തകം
ജലത്തിൽ അനുവദനീയമായതിന്റെ 900 മടങ്ങ് എൻഡോസൾഫാൻ അടങ്ങിയ രക്തവുമായി ജീവിക്കുന്ന മുത്തക്കയുടെ ദുരിതം കെ.വി രേശ്മ ഇങ്ങിനെ കുറിക്കുന്നു. പുസ്തക വിൽപ്പനയിലൂടെ കിട്ടുന്ന പണം ദുരിതബാധിതരായ കുട്ടികളുടെ പുനരധിവാസത്തിന് ചില വഴിക്കാനാണ് കോളേജിന്റെ തീരുമാനം.