E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കൗതുകമായി പൊലീസ് നായ സെൽമയും പരിശീലകനും തമ്മിലുള്ള സൗഹൃദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾ മിക്കപ്പോഴും കൗതുകമായിട്ടുണ്ട്. ഇവിടെ വാർത്തയാകുന്നത് പൊലീസ് നായയായിരുന്ന സെൽമയും പരിശീലകനുമാണ്. കോട്ടയത്തെ ഡോഗ് സ്ക്വാഡിൽ നിന്നു എട്ടുവർഷത്തെ സർവീസിന് ശേഷം വിരമിച്ച നായ സെൽമയെ പരിശീലകൻ പ്രേംജി ഏറ്റെടുത്തു. കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിരമിച്ച നായയെ പരിശീലകൻ ഏറ്റെടുക്കുന്നത്. 

കടമ്പകൾ ഒട്ടേറെ ചാടികടക്കടന്ന് ഒടുവിൽ സെൽമ പ്രേജിയുടെ വീട്ടിലെത്തി. വെറും ആറുമാസം പ്രായമുള്ളപ്പോഴാണ് തൃശൂരിൽ നിന്നു സൽമ കോട്ടയം ഡോഗ് സ്ക്വാഡിലെത്തുന്നത്. പിന്നെ ഒമ്പതുമാസം പരിശീലനം. മുഖ്യപരിശീലകൻ പ്രേജി. നായപ്രേമം പണ്ടുമുതലേയുള്ള പ്രേംജി പരിശീലക കുപ്പായം ചോദിച്ചുവാങ്ങിയതാണെന്നുപറയാം. ഒമ്പതുവർഷക്കാലം പ്രേംജിക്കൊപ്പം നിഴലായി സെൽമയുണ്ട്. സെൽമ ഇറങ്ങിയാൽ കുറ്റവാളികൾ കുടുങ്ങും എന്നായിരുന്നു സ്ഥിതി. ഇതിനോടകം നൂറുകണക്കിന് കേസുകളിൽ തുമ്പുണ്ടാക്കിയത് സെൽമയുടെ ഇടപെടലാണ്. 

കാര്യക്ഷമതമ കൂടുതൽ കർക്കശമാക്കിയതോടെ സർവീസിൽതുടരാൻ പ്രായം സെൽമയ്ക്ക് തടസമായി. എട്ടുയസ് പിന്നിട്ട പതിനാല് നായകളെ പൊലീസ് ഡോഗ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയതോടെ തെളിവുകൾ തേടിയുള്ള സെൽമയുടെ ഒാട്ടവും അവസാനിച്ചു. എന്നാൽ പരിശീലകൻ പ്രേംജി നായയെ ഏറ്റെടുക്കാൻ തയ്യാറായി. എന്നാൽ നടപടികൾ പൂർത്തീകരിച്ച് അനുവാദം ലഭിക്കും മുമ്പെ തിരുവനന്തപുരത്തെ സംരക്ഷണ കേന്ദ്രത്തിലേ്ക്ക് മാറ്റി. ഒടുവിൽ പ്രേജിയുടെ അപേക്ഷയ്ക്ക് അനുകൂല ഉത്തരവ് ലഭിച്ചു. അങ്ങനെ സെൽമ കുമരകത്തുള്ള പ്രേജിയുടെ വീട്ടിലെ കൂട്ടിലെത്തി. 

പ്രായത്തിന്റെ അവശതകൾ അൽപമൊക്കെ അലട്ടിത്തുടങ്ങിയെങ്കിലും പ്രേംജി പഠിപ്പിച്ച പാഠങ്ങൾ ഇന്നും സെൽമ അണുവിട തെറ്റിക്കാറില്ല, വെറുതെ ഏറ്റെടുത്ത് വീട്ടിൽ കൊണ്ടുവരിക മാത്രല്ല , സെൽമയുടെ ഭക്ഷണകാര്യങ്ങളിലുൾപ്പെടെ ഇപ്പോഴം നല്ല ശ്രദ്ധ നൽകുന്നുണ്ട്. കൂടിനുള്ളിൽ ഫാനുൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ഇടയ്ക്കൊക്കെ ചെറിയ പരിശീലനങ്ങളും 

സെൽമ വന്നതോടെ കുട്ടപ്പനും സന്തോഷം. വിദേശിയെങ്കിലും നാട്ടിലെത്തിയപ്പോൾ പേര് ഒന്നു പരിഷ്കരിച്ചു. അങ്ങനെ ഐറിഷ് ടെറിയർ കുമരകത്തെ കുട്ടപ്പനായി. അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റിൽ പ്രേംജിയുടെ കീഴിൽ സെൽമ ചാംപ്യൻ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. അംഗീകാരങ്ങൾ സെൽമയിലൂടെ തേടിവന്നപ്പോൾ എന്നും ഇരുവരും ഒരുമിച്ച് ആഘോഷിച്ചു. ഇനിയും അങ്ങനെതന്നെ മുന്നോട്ടെന്നാണ് പ്രേജിയുടെ പക്ഷം. തലകുലുക്കി സമ്മ്തിച്ച് സെൽമയും ഒപ്പമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :