എസ്.എസ്.എൽ.സി പരീക്ഷയിൽ 95. 98 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറഞ്ഞു. 20,967 പേർ എല്ലാ വിഷയത്തിനും എ പ്്ളസ് നേടി. ഏറ്റവും കൂടുതൽപേർ വിജയിച്ചതിന്റെ തിളക്കം പത്തനംതിട്ട ജില്ല സ്വന്തമാക്കി
4,55,453 പേർ പരീക്ഷ എഴുതിയപ്പോൾ, 4, 37, 156 പേരാണ് ഉന്നത പഠനത്തിന് അര്‍ഹരായത്, വിജയ ശതമാനം 95. 98. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.61 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. 98.82 പേരെ വിജയിപ്പിച്ച് പത്തനംതിട്ട മുന്നിലെത്തി, വയനാടാണ് പിന്നിൽ 89.65 ശതമാനം പേരാണ് ഇവിടെ ജയിച്ചത്. 1174 സ്്കൂളുകൾക്ക് 100 ശതമാനം കുട്ടികളെയും വിജയിപ്പിക്കാനായി, ഇതിൽ 405 എണ്ണം സർക്കാർ വിദ്യാലയങ്ങളാണ്. 20,967 പേർക്ക് എല്ലാ വിഷയത്തിനും എ പ്്ളസ് ലഭിച്ചു.
മേയ് എട്ടാം തീയതി മുതൽ പ്്ളസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാം. സംസ്ഥാനത്ത് 4,22,910 ഹയർ സെക്കൻഡറി സീറ്റുകളും , 27,500 വി.എച്. എസ്.സി സീറ്റുകളുമാണുള്ളത്. എസ്.എസ്.എൽ.സി വിജയിച്ച എല്ലാവരും സംസ്ഥാനത്ത് ഉപരിപഠനത്തിന് ചേർന്നാലും 13,254 സീറ്റുകൾ അധികമുണ്ടാകും. ജൂൺ 14 ന് പ്്ളസ് 1 ക്്ളാസുകൾ ആരംഭിക്കും. സേപരീക്ഷ ഈമാസം 22 മുതൽ 26 വരെയാണ്.
എസ്.എസ്.എല്‍.സി ഫലം അറിയാം ;- http://keralaresults.nic.in/sslc2xpre01su7/sslc.htm