എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിച്ചതിന്റെ തിളക്കം പത്തനംതിട്ട ജില്ലയ്ക്ക്. വിജയ ശതമാനം 98.82. സംസ്ഥാനത്താകെ 95. 98 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞു.
4,55,453 പേർ പരീക്ഷ എഴുതിയപ്പോൾ, 4, 37, 156 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.61 ശതമാനത്തിന്റെ കുറവ്.98.82 ശതമാനം പേരെ വിജയിപ്പിച്ച് പത്തനംതിട്ട മുന്നിലെത്തി, തൊട്ടയൽക്കാരായ കോട്ടയവും ആലപ്പുഴയും ഒപ്പത്തിനൊപ്പമുണ്ട്. വയനാടാണ് വിജയ ശതമാനത്തിൽ അല്പം പിന്നിൽ. 89.65.
മലപ്പുറം റവന്യൂജില്ലയാണ് എ പ്ളസിൽ ഒന്നാമത്.വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളെന്ന നേട്ടം കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ സ്വന്തമാക്കി. 377 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. എയ്ഡഡ് സ്കൂളുകളിൽ ഈ നേട്ടം കരസ്ഥമാക്കിയത് 854 പേരെ വിജയിപ്പിച്ച മലപ്പുറം കോട്ടോർ എ കെ എം എച്ച് എസ് എസിനാണ്.മേയ് എട്ടാം തീയതി മുതൽ പ്്ളസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാം. സേ പരീക്ഷ ഈമാസം 22 മുതൽ 26 വരെയാണ്. ജൂൺ 14 ന് പ്്ളസ് 1 ക്ലാസുകൾ ആരംഭിക്കും.
Advertisement