E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങര ലീഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ ഉപതിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഒരു മെനക്കെട്ട ഏര്‍പ്പാടാണ്. കാര്യങ്ങള്‍ അങ്ങനെ സ്മൂത്തായി പോയ്ക്കൊണ്ടിരിക്കുമ്പോ ഒരാവശ്യവുമില്ലാതെ ഒരു തിരഞ്ഞെടുപ്പങ്ങ് വരും. അഞ്ചു കൊല്ലം ചങ്കായി കൂടെയുണ്ടാവും എന്ന് വാക്ക് കൊടുത്തിട്ടാണ് ഒരാള്‍ ജയിച്ചു കയറുന്നത്. ഒന്നുകില്‍ അത് ഇടക്കിട്ടിട്ട് പോകാന്‍ അയാളെ അനുവദിക്കാത്ത വിധത്തില്‍ നിയമം ഉണ്ടാക്കണം. അല്ലെങ്കില്‍ ഒരാള്‍ പോയാല്‍ അതേ പാര്‍ട്ടിക്ക് തന്നെ മറ്റൊരാളെ പകരം ഇറക്കാന്‍ അനുവദിക്കണം. ഈ ഫുട്ബോളിലൊക്കെ സബ്സ്റ്റിറ്റ്യൂഷന്‍ ഇറക്കും പോലെ. അല്ലാതെ ജനത്തെ വെറുതെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണ്? ഏതായാലും വോട്ടെണ്ണി ഫലം വന്നു കഴിഞ്ഞു. അടുത്ത കാലത്തൊത്തും ഇത്രയും ബോറായ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടാവില്ല. ഫലം വന്നപ്പോഴാണ് ഇത്തിരിയെങ്കിലും രസമുണ്ടായത് 

യുഡിഎഫിന് ദയനീയമായ വിജയം. എല്‍ഡിഎഫിന് അഭിമാനകരമായ പരാജയം. എന്നാലും രണ്ടു കൂട്ടര്‍ക്കും പറഞ്ഞു നില്‍ക്കാന്‍ വകുപ്പുണ്ട്. ഭൂരിപക്ഷം കുറഞ്ഞെങ്കിലെന്ത്? യുഡിഎഫിന് ജയിക്കാന്‍ പറ്റിയല്ലോ. നിയമസഭയില്‍ ഏതായാലും ഭൂരിപക്ഷ കണക്ക് നോക്കിയിട്ടൊന്നുമല്ലല്ലോ ഇരിപ്പിടം തീരുമാനിക്കുന്നത്. ഇനി, എല്‍ ഡി എഫ് ജയിച്ചില്ലെങ്കിലെന്ത്? യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞില്ലേ. കഴിഞ്ഞ തിരഞ്ഞെടുപ്പിലൊക്കെ വോട്ടു കുറഞ്ഞ് പോയത് എത്ര നന്നായെന്ന് ഒരു പാര്‍ട്ടിക്കു തോന്നുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. എസ് ഡി പിഐക്കു വരെ സന്തോഷിക്കാന്‍ വകയുണ്ട്. പക്ഷേ, ആകെ നാറിപ്പോയത് ബിജെപിയാണ്. വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും ബിജെപിക്ക് 1200 വോട്ടു കുറഞ്ഞു. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ജനരക്ഷാ യാത്ര വഴിമാറ്റി വേങ്ങരയിലൊക്കെ എത്തിച്ചു നോക്കിയതാണ്. ഇനിയിപ്പോ അതായിരിക്കും ഇത്രയും കടുത്ത തോല്‍വിക്ക് കാരണം. അതിലും വലുതാണ് പഞ്ചാബിലെ സിറ്റിങ് സീറ്റായ ഗുര്‍ദാസ്പൂറില്‍ രണ്ടു ലക്ഷത്തിനടുത്ത് വോട്ടിന് തോറ്റത്. ബാക്കി യാത്ര തലയില്‍ മുണ്ടിട്ട് നടത്തുന്നതാണ് നല്ലത് 

സിപിഎമ്മില്‍ ആകെ കോമഡിയാണ്. അവര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് ബിജെപിയെ നേരിടണോ, അതോ ഒറ്റക്ക് നേരിട്ടാല്‍ മതിയോ എന്ന ചോദ്യത്തിന്‍മേല്‍ തലകുത്തി നിന്ന് ചര്‍ച്ച ചെയ്യുകയാണ്. യെച്ചൂരി പറയുന്നത് ഈ ഒന്നും ഒന്നരയും സംസ്ഥാനവും വച്ച് രാജ്യം മുഴുവനുമുള്ള ബിജെപിയോട് തല്ലുപിടിക്കാനൊന്നും പറ്റില്ല. അതുകൊണ്ട് പറ്റുന്നിടങ്ങളില്‍ അവരുമായി ചെറിയൊരു അഡ്ജസ്റ്റ്മെറ്റ് വേണം എന്നാണ്. കാരാട്ട് പിന്നെ തപാല്‍ വഴി കമ്യൂണിസം പഠിച്ച ആളായതുകൊണ്ട് താന്‍ പഠിച്ച കാലത്തിനു ശേഷം നാട്ടിലുണ്ടായ മാറ്റങ്ങളൊന്നും അങ്ങോട്ട് മനസിലാക്കിയിട്ടില്ല. കേരളവും തൃപുരയുമെങ്കില്‍ അങ്ങനെ ഒറ്റക്ക് നിന്ന് ബിജെപിയെ നേരിടണമെന്നാണാണ് മൂപ്പരുടെ ഒരു ലൈന്‍. കേന്ദ്രത്തില്‍ സഖ്യമായാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ എങ്ങനെ നേരിടും എന്നതും കുമ്മനവും ടീമും കളിയാക്കും എന്നതും പിണറായിയെപ്പോലെയുള്ള മല്ലൂസിനെ കാരാട്ട് ലൈന്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്. ഏതായാലും രണ്ടിലൊരു വഴി കണ്ടെത്തിയേ പറ്റൂ 

ഈ മുഖ്യ ശത്രു എന്നത് എന്നും സിപിഎമ്മിന് ഒരു പ്രശ്നമായിരുന്നു. എന്നാല്‍ ഈ ശത്രുക്കള്‍ക്ക് എല്ലാവര്‍ക്കും കൂടി യോജിച്ച് ഒരൊറ്റ പാര്‍ട്ടിയായി നിന്നുകൂടായിരുന്നോ. എങ്കില്‍ സിപിഎമ്മിന് ഈ കണ്‍ഫ്യൂഷനുണ്ടാകുമായിരുന്നില്ല. മിക്കവാറും ബിജെപിയും കോണ്‍ഗ്രസും ലയിച്ച് തങ്ങളുടെ ആശയക്കുഴപ്പം മാറ്റിത്തരണേ എന്ന പ്രമേയം പാസാക്കി കേന്ദ്ര കമ്മിറ്റി പിരിയാനാണ് സാധ്യത. അല്ലെങ്കില്‍ പിന്നെ യെച്ചൂരി വിഭാഗം പിളര്‍ന്ന് കോണ്‍ഗ്രസില്‍ ലയിക്കേണ്ടി വരും. കാരാട്ടും പിണറായിയും കൂടെ ബിജെപിയെ ഒറ്റക്ക് നേരിടട്ടേ എന്നു വയ്ക്കാം