കോഴിക്കോട് 38 എൽഎസ്ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയിൽ

തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട. മാരകലഹരിമരുന്നായ എൽ.എസ്.ഡിയുടെ 38 സ്റ്റാമ്പുകളുമായി ഒരാളെ കസബ പൊലീസ് പിടികൂടി. ശനിയാഴ്ച ക്രിസ്റ്റൽ രൂപത്തിലുള്ള 163 ഗ്രാം എൽ എസ്. ഡി പൊലീസ് പിടിച്ചെടുത്തിരുന്നു. 

ശനിയാഴ്ച പിടിയിലായ സനൂബിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ പ്രമുഖ  എൽ.എസ് .ഡി കാരിയറെ പൊലീസ് തിരിച്ചറിഞ്ഞത്. വെള്ളിമാട്കുന്നിലെ എൻജിക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന സജാദാണ് അറസ്റ്റിലായത്.  ഓൺലൈൻ വഴി ബുക്ക് െചയ്ത് പുറത്ത് നിന്നും എത്തിച്ചതാണ് മാരക ലഹരിയായ എൽ.എസ്.ഡിയെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. രാജ്യാന്തര കൊറിയറുകൾ വഴി ബംഗളുരുവിലെത്തിക്കുന്ന എൽ.എസ്.ഡി പിന്നീട് ഏജന്റുമാർ വഴിയാണ്  കേരളത്തിലേക്ക് കടത്തുന്നത്. 

ലൈസർജിക്  ആസിഡ് ഡൈ എത്‌ലാമൈഡെന്ന എൽ.എസ്.ഡി ഉപയോഗിച്ചാൽ പത്ത് മണിക്കൂറിനടത്ത് ലഹരി കിട്ടുമെന്നതാണ് യുവാക്കളെ ആകർഷിക്കുന്നത്. സജാദിന്റെ അറസ്റ്റോടെ കോഴിക്കോട് ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന് പൊലീസ് വിവരം കിട്ടിയിട്ടുണ്ട്. കല്ല്യാണ പാർട്ടികളുടെ മറവിലാണ് ഇത്തരം ലഹരിമരുന്ന് ഉപയോഗമെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും എൽ.എസ്.ഡി പിടികൂടിയതോടെ തുടരന്വേ·ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.