കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 7ന് 75 റണ്‍സെന്ന നിലയില്‍ പതറി നില്‍ക്കുമ്പോഴാണ് വെളിച്ചക്കുറവ് സന്ദര്‍ശകര്‍ക്ക് തുണയായത്. വിരാട് കോഹ്‌ലി അന്‍പതാം രാജ്യാന്തര സെഞ്ചുറി നേടിയ ഉടന്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് 352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 

പേസ് ബോളിങ്ങിന്റെ സൗന്ദര്യം ആവോളം പകര്‍ന്ന് ഭുവനേശ്വറും ഷമിയും കളം നിറഞ്ഞപ്പോള്‍ ശ്രീലങ്കയുടെ സമനില തെറ്റി. ബൗണ്‍സും സ്വിങ്ങും കാണികളെ ത്രസിപ്പിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നു വീണു സന്ദര്‍ശകര്‍. 

75ന് 7 വിക്കറ്റെന്ന നിലയില്‍ സമയം തള്ളിനീക്കാനുള്ള പെടാപാടിനിടെയാണ് സൂര്യന്‍ മറഞ്ഞത്. വെളിച്ചമില്ലെന്നുള്ള ലങ്കന്‍ പരാതികള്‍ക്കൊടുവില്‍ അമ്പയര്‍മാ്ര്‍ പ്രഖ്യാപിച്ചു ഇനി കളി വേണ്ട. ലങ്ക അങ്ങനെ ഈഡനില്‍ നിന്ന് രക്ഷപെട്ടു. 

79 റണ്‍സെടുത്ത രാഹുലിന് ശേഷം ബാറ്റിങ് നിയന്ത്രണം ഏറ്റെടുത്ത വിരാട് 104 റണ്‍സുമായാണ് ക്രീസില്‍ തുടര്‍ന്നത്. കരിയറിലെ അന്‍പതാം രാജ്യാന്തര സെഞ്ചുറി , 352 റണ്‍സെടുത്താണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്