മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തിൽ സഹോദരൻ

ശബരിമലയിൽ ദർശനം നടത്തിയ യുവതികളിലൊരാളായ കനകദുർഗയുടെ സഹോദരനും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കനകദുർഗയുടെ ശബരിമല സന്ദർശനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ വേദിയിൽ ആരോപിച്ചു. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് വൻവിവാദങ്ങൾക്ക് ഇടവച്ചിരുന്നു. കേരളത്തെ തന്നെ നടുക്കിയ അക്രമസംഭവങ്ങളാണ് ഇതേതുടർന്നുണ്ടായ ഹർത്താലിൽ അരങ്ങേറിയത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറയുകയും അവിടെ വച്ച് ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചെന്നും കനദുര്‍ഗ പരാതിപ്പെട്ടിരുന്നു.