അജ്മീര്‍ഷാ ബോട്ട് ആഴക്കടലില്‍ മറഞ്ഞിട്ട് മൂന്ന് വര്‍ഷം; 16 പേരും കാണാമറയത്ത്

beypore-boat
SHARE

കോഴിക്കോട്ട് ബേപ്പൂർ തുറമുഖത്തു നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് ആഴക്കടലില്‍ കാണാതായിട്ട് മൂന്ന് വര്‍ഷം. ബോട്ടിൽ ഉണ്ടായിരുന്ന 16 ജീവനക്കാരെ കുറിച്ചും യാതൊരു വിവരവും ഇല്ല.

2021 മെയ് അഞ്ചിനാണ് ഈ തീരത്തു നിന്നും ഷംസുദീന്‍റയും സുഹൃത്ത് സിസാറിന്‍റെയും ഉടമസ്ഥതയിലുള്ള അജ്മീര്‍ഷാ എന്ന ബോട്ട് പുറപ്പെട്ടത്. 13ന് വൈകീട്ട് മംഗളൂരു തീരത്തു നിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ അകലെ മറ്റുബോട്ടുകാര്‍ അവസാനമായി അജ്മീർഷ എന്ന ബോട്ടിനെ കണ്ടിരുന്നു. പിന്നിടിന്നുവരെ യാതൊരു വിവരവും ഇല്ല. വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റില്‍ ബോട്ട് പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. ബോട്ടും ജീവനക്കാരും കാണാനില്ലെന്നാണ് ഇപ്പോഴും രേഖകളിൽ. അതിനാൽ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.‌

ബേപ്പൂരിലെ മത്സ്യത്തൊഴിലാളികളും ബോട്ട് നടത്തിപ്പുകാരും സമാഹരിച്ച തുച്ഛമായ തുക മാത്രമാണ് മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.

MORE IN KERALA
SHOW MORE