എ.കെ ശശീന്ദ്രന് മന്ത്രിയാകാൻ തടസമില്ലെന്ന് ടി.പി. പീതാംബരൻ

എ.കെ.ശശീന്ദ്രന് മന്ത്രിയാകാാൻ തടസമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. എൽഡിഎഫ് കൺവീനറുമായി സിപിഎം കോട്ടയം ജില്ലാ കമ്മറ്റി ഒാഫീസിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ടി,പി. പീതാംബരന്റെ പ്രതികരണം. രണ്ടുദിവസത്തിനകം വിഷയത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് വൈക്കം വിശ്വൻ പറഞ്ഞു. 

എ.കെ.ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിക്കാനുള്ള നീക്കമാണ് എൻ.സി.പി നടത്തുന്നത്. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായമായമുണ്ടായതും മുഖ്യ മന്ത്രിയുടെ അനുകൂല നിലപാടും കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. ചർച്ചകളുടെ ഭാഗമായി എൻസിപി സംസ്ഥാന പ്രസിഡന്റ് കോട്ടയം സിപിഎം ജില്ലാ കമ്മറ്റി ഒാഫീസിൽ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തി. 

രണ്ടുദിവസത്തിനകം വിഷയത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും ആവശ്യമെങ്കിൽ എൽഡിഎഫ് യോഗംം വിളിക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. 

കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സിപിഐ സംസംഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ടി.പി. പീതാംബരൻ ആശയവിനിമയം നടത്തി. സിപിഐ ഉപ്പെടെയുള്ള ഘടകക്ഷികളുടെ അനുകൂല നിലപാടും എ.കെ.ശശീന്ദ്രന് ഗുണകരമാകും.