ഹാത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി വന്ന വാർത്തകൾ നിഷേധിച്ച് നടി അമല പോൾ. യുപി സർക്കാരിനെയോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താൻ ഉദ്ദേശിച്ചത്. പൊതുജനം എന്ന നിലയിൽ നമ്മൾ തുടരുന്ന നിശബ്ദതയാണ് ഇതിനെല്ലാം കാരണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇത് മറ്റ് രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും നടി വ്യക്തമാക്കുന്നു.