ഇ.പിയുടെ കുടുംബത്തിന്റെ മൂലധനമെത്ര? റിസോര്‍ട്ടില്‍ മുടക്കിയത് എത്ര?

ജയരാജപ്പോരിൽ ആരോപണങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്നും ഒടുവില്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നു. അങ്ങനെ ഉറപ്പിച്ചൊന്നുമല്ല, പോകുന്ന പോക്കില്‍ ഒരു ഒഴിഞ്ഞു മാറല്‍ മറുപടി മാത്രം. മാധ്യമങ്ങൾ ഇ.പി.ജയരാജനോട് ആവര്‍ത്തിച്ചു ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരക്ഷരം മറുപടി പറഞ്ഞതുമില്ല. കേരളത്തിലെ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നു യെച്ചൂരി പറഞ്ഞതും വ്യക്തതയോടെയല്ല. പ്രതിപക്ഷം പതിവുപോലെ വന്‍ ആശയക്കുഴപ്പത്തിലായതുകൊണ്ട് വ്യക്തത വരുത്താന്‍ അവരും രംഗത്തില്ല. ഈ അവസരത്തിൽ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു ആരോപണങ്ങള്‍ ആരുടെ സൃഷ്ടി?