ഏഷ്യ കപ്പില്‍ നിന്ന് ശ്രീലങ്ക പുറത്ത്; അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചു

ഏഷ്യ കപ്പില്‍ നിന്ന് ശ്രീലങ്ക പുറത്ത്. രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ അട്ടിമറിച്ചു. 250 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 41.2 ഓവറിൽ 158 റൺസിന് പുറത്തായി. 

നാലുതവണ ഏഷ്യയുടെ രാജാക്കന്‍മാരായ ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് നാണംകെട്ട് പുറത്ത് . മൽസരത്തിൽ ഒരിക്കൽപ്പോലും റണതുംഗയുടെ പിന്‍മുറക്കാര്‍ക്ക്  അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞില്ല. 36 റൺസെടുത്ത തരംഗയാണ് ലങ്കയുടെ ടോപ് അഫ്ഗാനിസ്ഥാനു വേണ്ടി മുജിബ് റഹ്മാനും ഗുലാബ്ദിൻ നബിയും മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റണ്ണൊന്നുമെടുക്കാതെ കുസാല്‍ പെരേരയും 23 റണ്‍സെടുത്ത് ധനഞ്ജയ ഡിസില്‍വയും  22 റണ്‍സെടുത്ത് ഏയ്ഞ്ചലോ മാത്യുസും മടങ്ങി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 249 റണ്‍സിന് എല്ലാവരും പുറത്തായി.   റഹ്മത്ത് ഷാ 72 റണ്‍സും ഇഷാനുള്ള 45 റണ്‍സും നേടി. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്