പെട്രോള്‍ സരിതയുടെ ദേഹത്തേക്കൊഴിച്ചു; നിന്നു കത്തി; നടുക്കും കാഴ്ച

തിരുവനന്തപുരം ചെങ്കൊട്ടുകോണത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആക്രമിക്കപ്പെട്ട സ്ത്രീ മരിച്ചു. ചെങ്കൊട്ടുകോണം സ്വദേശിനി 46 വയസുകാരിയായ ജി സരിത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പൗഡിക്കോണം സ്വദേശി അമ്പത് വയസ്സുകാരനായ ബിനു സരിതയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ ബിനുവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.

രാത്രി 8 എട്ടരയോടെയാണ് പൗഡിക്കോണം സ്വദേശി അമ്പത് വയസ്സുകാരനായ ബിനു ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ഇതിനിടയിൽ ബിനു കയ്യിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ മേൽ ഒഴിച്ച്  തീകൊളുത്തി. തീ ബിജുവിന് മേലും പടർന്നു.

ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ജീവനക്കാരിയാണ് സരിത. ഇതിന് മുൻപ് തന്നെ ഇവർ തമ്മിൽ പരിചയം ഉണ്ടെന്നാണ് വിവരം. കന്നാസിൽ അഞ്ച് ലിറ്ററോളം പെട്രോളുമായാണ് ആണ് ബിനു സരിതയുടെ വീട്ടിൽ എത്തിയത്. അതിനാൽ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ബിനു ആക്രമണം നടത്തിയത് എന്ന് പൊലീസ് സംശയിക്കുന്നു. അമ്പത് ശതമാനം പൊള്ളലേറ്റ ബിനുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അതിനാൽ പൊലീസിന് ചോദ്യം ചെയ്യാൻ ആയിട്ടില്ല. സരിതയുടെ മരണത്തിന് പിന്നാലെ ആക്രമണം നടന്ന സ്ഥലത്ത് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Lady burnt to death in Trivandrum