എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പത്തംതിട്ട അടൂരില്‍ എ.ടി.എം കുത്തിത്തുറന്നയാള്‍ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് അടൂര്‍ ഹൈസ്കൂള്‍ ജംക്്്ഷനു സമീപത്തെ എ.ടി.എമ്മില്‍ മോഷണ ശ്രമം നടന്നത്. മുൻവശത്തെ സിസിടിവി ക്യാമറയുടെയും അലാറത്തിന്റെയും വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച ശേഷമാണ് ഉള്ളില്‍ കടന്നത്. പണം സൂക്ഷിക്കുന്ന ഭാഗം തകർക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സിസിടിവി യില്‍ നിന്നു പ്രതിയുടെ ദൃശ്യം ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് തിരിച്ചറി‍ഞ്ഞു. തുടര്‍ന്ന് ഇവര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. ഒഢീഷയില്‍ നിന്നുള്ള ചന്ദനേശ്വര്‍ റാണയെ അറസ്റ്റു ചെയ്തു. അടൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.