ഉത്സവത്തിനിടെ തർക്കം; യുവാവിന് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ

കൊല്ലം അഞ്ചാലുംമൂട്ടിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷ ‍ഡ്രൈവറായ പ്രകാശ്കുമാറിനാണ് മർദനമേറ്റത്. ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. അഷ്ടമുടി കുരുമ്പലമൂടിന് സമീപത്തുവച്ചാണ് ഒാട്ടോറിക്ഷാ ഡ്രൈവറായ പ്രകാശിന് മര്‍ദനമേറ്റത്. തടയാനെത്തിയ സഹോദരിയെയും അക്രമി സംഘം മർദിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

പ്രദേശത്തെ ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഘോഷയാത്രയ്ക്ക് പിന്നാലെ റോഡിലൂടെ എത്തിയ ഒരുസംഘം യുവാക്കൾ ഗതാഗത തടസം ഉണ്ടാക്കിയപ്പോള്‍ ആളുകള്‍ ഇടപെട്ടു. ഇത് വാക്കേറ്റത്തിൽ കലാശിച്ചു. പ്രകാശനും ഇതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് യുവാക്കള്‍ മര്‍ദിച്ചതെന്നാണ് വിവരം. രണ്ടു ബൈക്കുകളിലായെത്തിയ നാല് പേരാണ് പ്രകാശിനെ മർദിച്ചത്. രാഹുല്‍, രഞ്ജിത്, വൈസേന്ദ്രബാബു, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.