പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

attinga-lpocso
SHARE

മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മര്‍ദിച്ചവശയാക്കിയ ശേഷം പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവ്. ആറ്റിങ്ങല്‍ സ്വദേശി രാജുവിനാണ് തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

2020 ജൂണിലാണ് ആറ്റിങ്ങലിലെ കരാവാരത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിനിരയായത്. മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ചവശയാക്കുകയും സഹോദരനെ വിരട്ടിയോടിക്കുകയും ചെയ്ത ശേഷമാണ് പ്രതി കാരാവരം സ്വദേശി 55 വയസ്സുകാരനായ രാജു പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി സര്‍ക്കാര്‍ ഹോമില്‍ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായപ്പോഴാണ് പീഡന വിവരം അതിജീവിത പുറത്തുപറഞ്ഞത്. ഹോം അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങലിലെ അതിവേഗ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. പ്രതി കുറ്റക്കാരനാണെന്ന് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖ കണ്ടെത്തി. മുപ്പത് വര്‍ഷവും കഠിനതടവും മുപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.  

MORE IN Kuttapathram
SHOW MORE