ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ബെൽറ്റ് കഴുത്തില്‍ മുറുക്കി കൊന്നു: ക്രൂരത

ജയ്പൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ടോങ്ക് ജില്ലയിലെ അലിഗർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് ഇതുവരെ പൊലിസിന് വിവരം ലഭിച്ചിട്ടില്ല. സ്കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ തുടങ്ങിയത്.  കഴുത്തിൽ സ്കൂൾ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പൊലിസ് സ്റ്റേഷൻ പരിസരത്ത് നടന്ന സംഭവത്തിന്റ ‍ഞെട്ടലിലാണ് പൊലിസുകാരും നാട്ടുകാരും.