തലശേരിയില്‍ സാമൂഹിക വിരുദ്ധരുടെ അക്രമങ്ങള്‍ പതിവാകുന്നു

കണ്ണൂര്‍ തലശേരിയില്‍  സാമൂഹിക വിരുദ്ധരുടെ അക്രമങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവിന്റെ വീടും ബി.ജെ.പിയുടെ ബസ് സ്റ്റോപ്പും  തകര്‍ത്തു. അക്രമിസംഘത്തിന്റെ വാഹനം പൊലീസ് പിടികൂടി

തലശേരിയിലെയും പരിസരങ്ങളിലെയും രാഷ്ട്രീയ അക്രമങ്ങള്‍ക്ക്  ശമനം ഉണ്ടായതിനു  പിറകെയാണ് ആശങ്കയുണര്‍ത്തി സാമൂഹിക ദ്രോഹികളുടെ 

അഴിഞ്ഞാട്ടം. പാലയാട്ട്  കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനല്‍ കുമാറിന്റെ വീടിന് നേരെയാണ് രാത്രി അക്രമമുണ്ടായത്. അര്‍ദ്ധരാത്രിയോടെ  കല്ലേറുണ്ടായി. ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴും കല്ലേറുണ്ടായി.   ജനല്‍ ചില്ലുകള്‌ വാതിലുകളും തകര്‍ന്നു. വീട്ടിലെ സിസി ടിവി കാമറയില്‍ അക്രമി സംഘത്തിലെ ഒരാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊതുപ്രശ്നങ്ങളില്‍ ഇടപെട്ടതാണ് ആക്രമിക്കാന്‍ കാരണമെന്നാണ്  സനല്‍കുമാറിന്റെ പരാതി

പാലയോട്ടെ ആക്രമത്തിനു തൊട്ടുപിറകെ മേലൂരില്‍ ബി.ജെ.പിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനും സ്തൂപത്തിനും നേരെ ആക്രമണമുണ്ടായി. അക്രമി സംഘത്തില്‍പെട്ടയാളുടെ  വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.