‘ഫോൺ വിളി എന്നോട് മാത്രം മതി’; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി, അറസ്റ്റ്

വാക്കുതർക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. വിവാഹിതയായ യുവതി അടുത്ത സുഹൃത്തായ യുവാവിന് മദ്യം നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ഇത്തരമൊരു കുറ്റകൃത്യത്തിൽ കലാശിച്ചത്.

യുവതിയുടെ വീട്ടിൽ വച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പരുക്കേറ്റ ഇരുപത്തിയഞ്ചുകാരനായ രാജേന്ദ്ര നായിക് കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് രാജേന്ദ്ര നായിക്കിന്റെ മൊഴി ഇങ്ങനെ: യുവതിയും  ഇയാളും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. യുവതിയുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം ഇയാൾ പലതവണ വിലക്കിയിരുന്നു. ഫോൺ സംഭാഷണം എന്നോട് മാത്രം മതി എന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാൻ യുവതി തയാറായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും വഴിക്കിടുന്നത് പതിവായിരുന്നു. സംഭവദിവസം ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നായികിനെ യുവതി വീട്ടിലേക്കി വിളിച്ചുവരുത്തി. ഇതേ ചൊല്ലി സംഭവദിവസം രാത്രിയും ഇരുവരും വഴക്കിട്ടു. പിന്നീട് യുവതി തനിക്ക് മദ്യം തന്നെന്നും ബോധരഹിതനായപ്പോൾ കയ്യിലെ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദിയം യുവതി മുറിയ്ക്കുകയായിരുന്നെന്നുമാണ് യുവാവിന്റെ മൊഴി. യുവാവിന്റെ സ്ഥിതി ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി.