മകളെ കെട്ടിയിട്ട് കഴുത്തിൽ കത്തി വച്ച് ലൈംഗീകമായി പീഡിപ്പിച്ചു, പിതാവ് അറസ്റ്റിൽ

പന്ത്രണ്ടു വയസുള്ള മകളുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ ചാവക്കാട്ട് അറസ്റ്റില്‍. രണ്ടു വര്‍ഷമായി ഒളിവിലായിരുന്ന അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്.

2015 മുതല്‍ 2016 വരെ മകളെ പലതവണ പീഡിപ്പിച്ചു. നാട്ടുകാരാണ് സ്കൂള്‍ അധികൃതരെ ആദ്യം വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത് 2016ല്‍.  ഇതിനു ശേഷം ഷാജഹാന്‍ നാട്ടില്‍ നിന്ന് മുങ്ങി. കോയമ്പത്തൂരിലും േസലത്തും തിരുപ്പൂരിലും ഒളിവില്‍ കഴിഞ്ഞു. ലൈംഗികമായി അച്ഛന്‍ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം പറഞ്ഞത് അമ്മയോടായിരുന്നു. എന്നാല്‍, അമ്മയാകട്ടെ ഇക്കാര്യം മറച്ചുവച്ചു. 

അച്ഛനെ സംരക്ഷിക്കാനായിരുന്നു ഇത്. അമ്മയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതിയായ ഷാജഹാനെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് ഇടപ്പെട്ട് പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.