മുല്ലപ്പെരിയാറിലെ മരംമുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രനെതിരെ തുറന്നടിച്ച് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ് ശബരിനാഥന്‍. ഗതാഗത മന്ത്രിയായിരുന്നപ്പോഴും, വനംമന്ത്രിയായപ്പോഴും നടന്ന കാര്യങ്ങളൊന്നും ഇദ്ദേഹം അറിഞ്ഞില്ല. സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണിയെന്ന് ശബരിനാഥന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
കുറിപ്പ്: ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ e-മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല. രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല. ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല. സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി???
അതേസമയം, മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ നടപടി വേണമെന്ന് എന്‍സിപി. ഉത്തരവ് മന്ത്രി അറിയാതെ. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് നിലപാട്. പാര്‍ട്ടി നിലപാട് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.