'ഉറപ്പ് പാലിക്കണം, കുറ്റക്കാരെ സംരക്ഷിക്കരുത്'; സത്യാഗ്രഹവുമായി വാളയാറിലെ അമ്മ

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം.  

വാളയാര്‍ കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയ ഡിവൈഎസ്പി എം.ജെ.സോജനെതിരെ നടപടിയെടുക്കും വരെ സമരം എന്നതാണ് വാളയാര്‍നീതി സമരസമിതിയുടെ ലക്ഷ്യം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കരുെതന്നും സ്ഥാനക്കയറ്റം നല്‍കരുതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. 

പാലക്കാട് പോസ്കോ കോടതി കേസ് തുടരന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. റെയില്‍വേ എസ്പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കേസ് സിബിെഎയ്ക്ക് വിട്ട് സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേസ് സിബിെഎ ഏറ്റെടുക്കും. കോടതിയുടെ മേല്‍നോട്ടത്തിലാകണം സിബിെഎ അന്വേഷണമെന്നാണ് സമരസമിതിയുടെ ആവശ്യം.