കൊല്ലത്ത് വീണ്ടും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി; അറസ്റ്റ്

കൊല്ലത്ത് വീണ്ടും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എംഡിഎംഎയുമായി യുവാവിനെ ഓച്ചിറയില്‍ നിന്നു അറസ്റ്റു ചെയതു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അഞ്ചു പേരെ ഇരവിപുരം പൊലീസ് പിടികൂടി.

പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ലഹരി കൂട്ടാനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. അഴീക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ആദിനാട് സ്വദേശി രൂപേഷിനെ അറസ്റ്റു ചെയ്തു. എംഡിഎംഎ പതിവായി ഉപയോഗിക്കുന്ന രണ്ടു പേരെയും ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്കൂൾ പരിസരം കേന്ദ്രീകരിച്ചു കുട്ടികൾക്കു കഞ്ചാവു വിൽപന നടത്തിവന്നിരുന്ന അഞ്ചു പേരെ ഇരവിപുരം പൊലീസും, സിറ്റി പൊലീസിന്റെ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ അജിത്ത്, ശാസ്താംകോട്ടയില്‍ നിന്നുള്ള ലാലു, അരുണ്‍, വാളത്തുംഗല്‍ സ്വദേശികളായ നിരഞ്ചൻ, ജഗന്നാഥൻ എന്നിവരാണ് പിടിയിലായത്. മീൻ വളർത്തലിന്റെയും വിൽപ്പനയുടെയും മറവിലായിരുന്നു കഞ്ചാവ് കച്ചവടം.