കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി

കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉദ്യാനമേഖലയിലെ ജനങ്ങളെ ഇറക്കിവിടുമെന്ന് കയ്യേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം രഹസ്യഅജണ്ടകളിലൂടെ ഭൂമികയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി മൂന്നാറില്‍ പറഞ്ഞു. ഭൂമിയുടെ അവകാശികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം. ഇടുക്കി എംപി ജോയ്സ് ജോര്‍ജ് നേരിട്ട് ഭൂമി കയ്യേറിയെന്ന് പറയില്ലെന്നും ചന്ദ്രശേഖരന്‍ നിലപാടെടുത്തു.