കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടുന്നതിന് മുന്‍കരുതല്‍ ശക്തിപ്പെടുത്താന്‍ രാജ്യം ഒരുങ്ങുന്നു. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍:
- വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടര്‍നടിപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയും വേണം.
- കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യം. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും, കോവിഡ്-അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
- അന്താരാഷ്‌ട്ര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാവിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിംഗ് സംവിധാനം നിലവിലുണ്ട്, ഈ സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യുക.
- വിപുലമായ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനക്ഷമമാക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടി-പിസിആർ ടെസ്റ്റുകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കില്‍ യഥാർത്ഥ അളവ് നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു
- ഹോട്ട്‌സ്‌പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഹോട്ട്‌സ്‌പോട്ടുകളിൽ സാച്ചുറേഷൻ ടെസ്റ്റിംഗിനൊപ്പം എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.
- എല്ലാ സംസ്ഥാനങ്ങളും പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കുക. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാൻ ടെസ്റ്റുകളുടെ എണ്ണവും ആർടി-പിസിആർ ടെസ്റ്റുകളും വര്‍ധിപ്പിക്കുക.
- ചികില്‍സ നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.
- സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.
- സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള സാംപിളിംഗ് ഗണ്യമായി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. രാജ്യത്ത് പ്രചരിക്കുന്ന വകഭേദങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്ക് ആണിത്.
- വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും പത്രസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും വേണം.