11 ദിവസത്തെ തിരച്ചിൽ; അപകടത്തില്‍ പെട്ട പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ മാസം അപകടത്തിൽ പെട്ട നാവികസേന പൈലറ്റിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. നവംബർ 26നാണ് ട്രെയ്നി പൈലറ്റിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കമാൻഡർ നിഷാന്ത് സിംങ് യാത്ര ചെയ്യുകയായിരുന്ന മിഗ്-29കെ ജെറ്റ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തിയെങ്കിലും നിഷാന്ത് സിങിനെ കണ്ടെത്താനായില്ല. കൂടെ യാത്ര ചെയ്ത ട്രെയ്നി പൈലറ്റിനെ വിവരം ലഭിച്ചയുടൻ രക്ഷപ്പെടുത്തി. നിഷാന്ത് സിംങ് പാരച്യൂട്ടിൽ രക്ഷപ്പെടുന്നത് കോ പൈലറ്റ് കണ്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം എവിടെയെന്ന സൂചന ലഭിച്ചില്ല.

സംഭവത്തെതുടർന്ന് സർക്കാർ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നിഷാന്ത് സിംങിനെ കണ്ടെത്താനായില്ല. തുടർന്ന് ശരീരത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.അപകടം നടന്നതിന്റെ നാലാം ദിവസമാണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
 

റഷ്യൻ നിർമിത വിമാനമാണ് മിഗ്-29കെ. ഇന്ത്യൻ നാവികസേനയിൽ ഇതിന് മുൻപും മിഗ്-29കെ ഉപയോഗിച്ചിട്ടുണ്ട്.