ഹിസ്ബുൾ തലവനെ വധിച്ച് സേന; ഭീകരവേട്ടയിൽ വന്‍വിജയമെന്ന് പൊലീസ്

ഹിസ്ബുൾ മുജാഹുദ്ദീൻ ചീഫ് കമാൻഡറെ വെടിവെച്ച് കൊന്ന് സുരക്ഷാ സേന. ശ്രീനഗറിലെ രംഗ്രെത്തിൽ നടന്ന ഏറ്റമുട്ടലിലാണ് ഭീകരനായ ഡോക്ടർ സൈഫുള്ളയെ സുരക്ഷാസേന ഏറ്റമുട്ടലിൽ വധിച്ചത്. ഇതോടെ ഭീകരവേട്ടയിൽ വൻവിജയാണ് രാജ്യം കൈവരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

രംഗ്രെത്തിൽ ഭീകരർ ഒളിച്ചിരുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസും സിആർപിഎഫും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് തലവനെ തന്നെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞത്. ഒരു ഭീകരനെ ജീവനോടെ പിടിക്കാനും സാധിച്ചിട്ടുണ്ടെന്നു സേന അറിയിച്ചു. ഏട്ടുമണിക്കൂർ നീണ്ട് നിന്ന ഏറ്റമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.