ചെങ്ങന്നൂർ ഉമയാറ്റുകര സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

ചെങ്ങന്നൂർ ഉമയാറ്റുകര സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. ബാങ്കിന്‍റെ വാഴാർമംഗലം ശാഖയിൽ നിന്ന് മാത്രം നിക്ഷേപകർക്കു കിട്ടാനുള്ളത് അഞ്ച് കോടി രൂപയാണ്. 

മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടി നിക്ഷേപിച്ച പണത്തിനുവേണ്ടിയാണ് മാസങ്ങളായി ഇവർ ബാങ്കിൽ കയറിയിറങ്ങുന്നത്. പണം തിരികെ ആവശ്യപ്പെടുമ്പോൾ പണമില്ല എന്ന മറുപടിയാണ് ലഭിക്കുക. ലക്ഷങ്ങളാണ് പലർക്കും കിട്ടാനുള്ളത്.

ബാങ്ക് ഭരണസമിതിയെ നിയമിക്കുന്നതിലും ക്രമക്കേടുള്ളതായാണ് ആരോപണം. ഏതു നിമിഷവും പൂട്ടുന്ന അവസ്ഥയിലാണ് ബാങ്കുള്ളത്. പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് കല്ലിശേരി ഹെഡ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്താൻ നിക്ഷേപകർ തീരുമാനിച്ചത്. 

Investors protest in front of Chengannur Umayatukara Service Cooperative Bank