കോടിയേരി സര്‍ക്കാരിന്റെ മുത്താണെന്ന് പിണറായി

പിണറായി വിജയന്റെ മുഖ്യപ്രചാരണജോലി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്കാണ്. സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി കോണ്‍ഗ്രസിനും മുസ്ലീംലീഗിനുമൊക്കെ ഉപയോഗപ്പെടുന്ന വിധത്തില്‍ വിശാലമാക്കിയിട്ടുണ്ട്. അറുപതുകഴിഞ്ഞ നേതാക്കള്‍ക്ക് ഇത് സുവര്‍ണാവസരമാണ്. കോടിയേരിയുടെ ഇടപെടലാണത്രെ ഇതിന് കാരണമായത്. 

ക്രിസ്മസിന് ഇനിയും പത്തുദിവസം ബാക്കിയുണ്ടെങ്കിലും സര്‍ക്കാര്‍ ആഘോഷങ്ങളിലേക്ക് കടന്നുകളഞ്ഞു. ക്രിസ്മസ് മെട്രോ ഫെയറിന് തുടക്കമായതോടെ പിണറായിയും ആവേശത്തിലാണ്. പൂര്‍വാധികം ഭംഗിയോടെ ആഘോഷം ഭംഗിയാക്കാനാണ് തീരുമാനം. പൊളിക്കും. പക്ഷെ, ക്രിസ്മസ് ആഘോഷത്തിനിടയിലും കോടിയേരിക്ക് മനസ്സുറക്കുന്നില്ല. ഇപ്പോഴത്തെ സങ്കടം ആ യുദ്ധവിമാനങ്ങളെ ഓര്‍ത്താണ്. യുപിഎ പറഞ്ഞുറപ്പിച്ച വിലയേക്കാള്‍ കൂടുതല്‍ മോദി നല്‍കിയത് മോശമായിപ്പോയെന്നാണ് കോടിയേരിയുടെ പക്ഷം. ഫ്രാന്‍സിന് പകരം ചൈനയില്‍നിന്നാണ് വാങ്ങിയിരുന്നെങ്കിലും യുദ്ധവിമാനം കൂടുതല്‍ക്കാലം നിലനില്‍ക്കുമെന്നും കോടിയേരിക്ക് അഭിപ്രായമുണ്ട്. കയ്യടിക്കണം.