രാഷ്ട്രീയ ഭേതമന്യേ കോടിയേരിയെ സ്നേഹിച്ച മനുഷ്യരുടെ സംഗമ ഭൂമിയായി പയ്യാമ്പലം

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് രാവിലെ മുതൽ തന്നെ സിപിഎം പ്രവർത്തകരും നാട്ടുകാരും  എത്തിതുടങ്ങി. പ്രിയ നേതാവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നാണു പ്രവർത്തകർ പയ്യാമ്പത്തു എത്തിയത്. സംസ്കാര സമയത്ത് പയ്യാമ്പലത്തെ സ്ഥല പരിമിധി കാരണം പൊലീസ് പ്രവർത്തകർക്കു ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

ഇന്നലെ  സംസ്കാര സമയത്ത്  നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും രാത്രിയോടെ  ചിതയുടെ പരിസരത്തേയ്ക്ക് ആളുകളെ കടത്തി വിട്ടിരുന്നു. പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതിരുന്നവരാണ് രാവിലെ മുതൽ പയ്യാമ്പലത്ത് എത്തുന്ന പലരും.

രാഷ്ട്രീയ ഭേതമന്യ കോടിയേരിയെ സ്നേഹിച്ച മനുഷ്യരുടെ സംഗമ ഭൂമിയായി പയ്യാമ്പലം മാറുന്നതാണ് ഇന്നലെ മുതൽ കാണുന്ന കാഴ്ച്ച, ഈങ്ങയിൽപ്പിടികയിലെ മൊട്ടമ്മൽ വീട്ടിലേക്കും കോടിയേരിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി പാർട്ടി പ്രവർത്തകരും നേതാക്കളും എത്തുന്നുണ്ട്.