ചെങ്കൊടി കയ്യേന്തിയ ചങ്കുറപ്പ്; രക്തതാരകമായി കോടിയേരി

ഒരു നാട് അതിന്റെ ഹൃദയത്തോട് ചേർന്നുനിന്ന ഒരു നേതാവിനെ അശ്രുപൂജയാൽ യാത്രയാക്കിയിരിക്കുന്നു. പയ്യാമ്പലത്തെ മണ്ണിൽ നായനാരുടെയും ചടയന്റെയും മധ്യേ ഇനി കോടിയേരിക്ക് നിത്യനിദ്ര. ചെങ്കൊടി കയ്യേന്തിയ ചങ്കുറപ്പുള്ള നേതാവ് ഓർമയാകുമ്പോൾ വിങ്ങുന്ന മനസ്സുമായി മുഷ്ടി ചുരുട്ടി അണികളും നേതാക്കളും ഒരേ സ്വരത്തിൽ വിളിച്ചു പറയുന്നു ‘ആരു പറഞ്ഞു മരിച്ചെന്ന്... പ്രിയ സഖാവ് മരിക്കുന്നില്ല... കാലം സാക്ഷി... ചരിത്രം സാക്ഷി’. വിഡിയോ കാണാം;