രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഒരു തട്ടുപൊളിപ്പന്‍ സിനിമയിലെ രണ്ട് വരി ഡയലോഗിനെ ഇങ്ങിനെ പേടിക്കണോ? വിജയ് ചിത്രം മെര്‍സലിനെതിരെ വാളോങ്ങിയ ബിജെപി നേതാക്കള്‍ അവരുടെ അസഹിഷ്ണുതയും അറിവില്ലായ്മയും നാട്ടുകാരുടെ മുന്നില്‍ തുറന്നുകാണിച്ച് ലോക തോല്‍വികളാണെന്ന് തെളിയിച്ചു.
ഒരു നടനെ അയാളുടെ ജാതിയും മതവും തിരിച്ച് അവഹേളിക്കാന്‍ ശ്രമിച്ചവര്‍ക്ക് തമിഴ് ജനത കരണക്കുറ്റിനോക്കി കണക്കിന് കൊടുത്തു. കഷ്ടിച്ച് മൂന്ന് ശതമാനം മാത്രം വോട്ടുള്ളൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് 97 ശതമാനം തമിഴര്‍ എന്ത് കാണണമെന്നും കേള്‍ക്കണമെന്നും തീരുമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്
ഫാന്‍സിന്‍റെ ആഘോഷങ്ങള്‍ക്കപ്പുറം കലാമൂല്യത്തിന്‍റെ അളവുകോലുകൊണ്ടൊന്നും വിജയ് ചിത്രങ്ങളെ അളക്കാന്‍ ആരും മെനക്കെടാറില്ല.
നാടിന്‍റെ നന്മകളുടെയും സഹോദരിയുടെയും സംരക്ഷകന്‍. പുട്ടിന് തേങ്ങപോലെ ആട്ടവും പാട്ടും. ഒരോ ട്രാക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒാടുന്ന സിനിമകള്‍ . പൂരം കണ്ടിറങ്ങുന്നവന്‍റെ മനസാണ് പലപ്പോഴും വിജയ് ചിത്രം കണ്ടിറങ്ങുന്ന ആസ്വാദകന്. സിനിമയുടെ മുന്നോട്ടുവെയ്ക്കുന്ന സന്ദേശമെന്താണെന്ന് ആരും ഒാര്‍ക്കാറുപോലുമില്ല. ഏതായാലും മെര്‍സല്‍ വന്‍വിജയമാക്കിയതിന് സിനിമയുടെ അണിയറപ്രവര്‍ക്കും നായകനും ബിജെപി നേതാക്കളുടെ വര്‍ഗീയവിഷത്തിനും വിവരക്കേടിനും കൂടി നന്ദി പറയാം.
നായകന്‍റെ കഥാപാത്രം ജിഎസ്ടിയെക്കുറിച്ചും കുഞ്ഞുങ്ങള്‍ ഒാക്സിജന്‍ കിട്ടാതെ മരിച്ചതിനെക്കുറിച്ചും പറഞ്ഞ ഡയലോഗുകളായിരുന്നു പ്രകോപനം.
ഉടന്‍ സിനിമ മോദി വിരുദ്ധമായി. ഹിന്ദു വിരുദ്ധമായി. കോവിലിനു പകരം ആശുപത്രി നിര്‍മ്മിക്കണമെന്ന് പറഞ്ഞതിന് മറുപടിയായി അന്പലങ്ങളുടെയും പള്ളികളുടെയും കള്ളിതിരിച്ചുള്ള കണക്കുകളായി.
വിജയുടെ മതം തിരഞ്ഞത് വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയത് ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ. ഒപ്പം നിന്നത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും. കളി ഛോട്ടാ നേതാക്കളില്‍ ഒതുങ്ങുന്നതല്ലെന്ന് വ്യക്തം. ദ്രാവിഡ സ്വത്വബോധത്തില്‍ ഉൗതിക്കാച്ചിയ തമിഴ് മനസില്‍ എന്തായാലും ബിജെപിയുടെ വര്‍ഗീയതയുടെ പരിപ്പ് വെന്തില്ല. ഫാസിസത്തിന്‍റെ പേക്കൂത്തുകളെ ഒരു ജനത കൂവിത്തോല്‍പ്പിച്ചു. രണ്ടിലയെ പിളര്‍ത്തി തമിഴകത്ത് താമരവിരിയിക്കാനുള്ള തത്രപാടിനിടയിലാണ് ബിജെപി നേതാക്കള്‍ക്ക് മെര്‍സല്‍ എന്ന ആയുധം വീണുകിട്ടിയത്. എന്നാല്‍ അത് കാവിപ്പടയെ തിരഞ്ഞുകൊത്തി.
നോട്ട് നിരോധനമുണ്ടാക്കിയ ദുരിതവും ജിഎസ്ടി സന്പദ്്്വ്യവസ്ഥയ്ക്കുണ്ടാക്കിയ മാന്ദ്യവും നാട്ടുകാരെല്ലാം നേരിട്ടനുഭവിച്ചതാണ്. ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം കണ്ടറിഞ്ഞതാണ്. സിനിമയെ വെല്ലുന്ന യഥാര്‍ഥ്യങ്ങള്‍. (ഹോള്‍ഡ് ). അതുകൊണ്ടുതന്നെയാണ് മെര്‍സലിന്‍റെ സൃഷ്ടാക്കാള്‍ അത്തരമൊരു പഞ്ച് ഡയലോഗ് ഒരുക്കിയത്. ആള്‍ക്കൂട്ടത്തിന് വേണ്ടത് നല്‍കുന്നതില്‍ അവര്‍ വിജയിച്ചു. അത്രമാത്രം. ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞങ്ങളുടെ മതമേതാണ്? മതത്തിന്‍റെ പേരില്‍ സാന്പത്തികമാന്ദ്യത്തില്‍ നിന്ന് ആര്‍ക്കെങ്കിലും ഇളവുകിട്ടിയിട്ടുണ്ടോ?
നാടിന്‍റെ നടുവൊടിക്കുന്ന തുഗ്ലക് പരിഷ്ക്കാരങ്ങളില്‍ ജനങ്ങള്‍ക്കുള്ള രോഷം ആളിക്കത്തുന്നതിലുള്ള ഭയം തന്നെയാണ് ജോസഫ് വിജയ് ചന്ദ്രശേഖറിന്‍റെ ജന്മരേഖകള്‍വരെ തപ്പിയിറങ്ങിയാന്‍ പ്രേരിപ്പിച്ചത്.
ഒരു പേരിലെന്തിരിക്കുന്നുവെന്ന ചോദ്യത്തിന് ഫാസിസത്തിന്‍റെ കാലത്ത് , വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ കാലത്ത് ഒരു പേരില്‍ പലതുമുണ്ട് എന്നാണ് ഉത്തരം.
സിംഗപ്പൂരിനെയും ഇന്ത്യയെയും താരതമ്യപ്പെടുത്തുന്നതിലെ യുക്തിരാഹിത്യം തുറന്നുകാണിക്കാനോ, മദ്യത്തിന് ജിഎസ്ടി ഇല്ലെങ്കിലും മറ്റുനികുതികള്‍ വേണ്ടുവോളമുണ്ടെന്ന് സ്ഥാപിക്കാനോ തലയ്ക്കകത്ത് ആള്‍ത്താമസിമുള്ളവര്‍ ഇല്ലാതെപോയി ഭക്തജനസംഘത്തില്‍. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് കുറ്റകരമാകുന്ന അവസ്ഥ ഭരണഘടനയുടെ ഏറ്റവും മോശം വ്യാഖ്യാനത്തില്‍പ്പോലുമില്ല. ഭരണാധികാരിക്കുശേഷം പ്രളയമെന്ന് പറയുന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലല്ലാതെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇന്ത്യ പിടിക്കാനിറങ്ങിയ മോദിയെ കണ്ട് കൈകൊടുത്തയാളാണ് വിജയ്. 2014 ഏപ്രില്‍ 17 ന്. നാട്ടുകാര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ നോട്ട് നിരോധനം ധീരമായ തീരുമാനമെന്ന് വാഴ്ത്തിയുണ്ട് വിജയ്. 2016 നവംബര്‍ 14 ന്. അന്നൊന്നും വിജയുടെ പേരിലെ ജോസഫ് ബിജെപി നേതാക്കള്‍ക്ക് പ്രശ്നമായിരുന്നില്ല. വിജയെ ലക്ഷ്യമിട്ടിറക്കിയ വര്‍ഗീയ കാര്‍ഡ് താമരക്യാംപിന്‍റെ തമിഴക സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായെന്നത് രാഷ്ട്രീയ പാഠം.
മെര്‍സല്‍ വിവാദം വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വഴിമരുന്നിട്ടുകഴിഞ്ഞു. സിനിമയും രാഷ്ട്രീയവും ഏറെ ഇഴുകിച്ചേര്‍ന്നുകിടക്കുന്ന തമിഴ് മണ്ണില്‍ ഒരുസാധ്യതയും തള്ളിക്കളയാനാകില്ല. 2009 ല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന വിജയ് 2011 ല്‍ ജയലളിതയ്ക്ക് അനുകൂലമായ നിലപാടുകള്‍ എടുത്തു. പിന്നെ അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കി. സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം.
പക്ഷെ പറഞ്ഞുവരുന്നത് മെര്‍സലിനൊപ്പം നിന്ന മലയാളികള്‍ ഭരണകൂടവേട്ടയില്‍ വേണ്ടത്ര പിന്തുണയ്ക്കാതിരുന്ന മറ്റൊരു സിനിമയെക്കുറിച്ചാണ്. സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗയെക്കുറിച്ച്.
എസ് ദുര്‍ഗ. കൃത്യമായി പറഞ്ഞാല്‍ സെക്സി ദുര്‍ഗ. കപട സദാചാരബോധം കത്രികവെച്ച് ചുരുക്കുകയായിരുന്നു. ആ പേരില്‍ തന്നെയുണ്ട് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ രാഷ്ട്രീയം.
ആവിഷ്ക്കാര സ്വാതന്ത്ര്യം ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്‍റെയും മൗലികാവകാശമാണ്. ആ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്പോള്‍ ജനാധിപത്യം തടവറയിലാകുന്നു.