E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

‘രാജെ’ വാഴ്ച്ചക്കാലത്തെ തിട്ടൂരങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാലുപാടുനിന്നും വിമര്‍ശനങ്ങളുയര്‍ന്നതോടെ നിയമസഭയില്‍ അവതരിപ്പിച്ച വിവാദ ബില്‍ പുന:പരിശോധിക്കാന്‍ രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ തയ്യാറായി. അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ജനാധിപത്യമൂല്യങ്ങളും പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും വലിയ വെല്ലുവിളികള്‍ നേരിടുന്പോള്‍ ഭരണകൂടം കൊണ്ടുവരുന്ന കരിനിയമങ്ങളെ ജഗ്രതയോടെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

ഗ്വാളിയോര്‍ രാജവംശാവലിയിലെ കണ്ണിയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജെ. ജിവാജിറാവു സിന്ധ്യയുടെയും വിജയരാജെ സിന്ധ്യയുടെയും മകള്‍. പക്ഷെ, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വസുന്ധരാ രാജെ എത്തിയത്ത് പാരന്പര്യത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയായല്ല. ജനപ്രതിനിധിയായാണ്. ആളുകള്‍ വോട്ടുചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ്. രാജമഹിമ ഭരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയിട്ടുണ്ടാകാമെങ്കിലും ജനാധിപത്യത്തിന്‍റെ തട്ടിന് തന്നെയാണ് അധികാരത്തിന്‍റെ തുലാസില്‍ തൂക്കം കൂടുതല്‍. 

എന്നാല്‍ രാജഭരണ കാലത്തിന്‍റെ ഹാങ്ഒാവര്‍ വസുന്ധരയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും ചിലപ്പോഴൊക്കെ. അഴിമതിക്കെതിരായ യുദ്ധങ്ങളെ നിയമം വഴി ദുര്‍ബലപ്പെടുത്താനുള്ള ശാഠ്യവും അത്തരമൊരു രാജഭരണ ഹാങ്ഒാവറിന്‍റെ ഭാഗമാണ്.

ന്യായാധിപന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനസേവകര്‍ക്കും എതിരെയുള്ള പരാതികളില്‍ അന്വേഷണങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നതാണ് വിവാദ ബില്ലിലെ പ്രധാനവ്യവസ്ഥ. അനുമതി ലഭിച്ച് അന്വേഷണം തുടങ്ങുന്നതിനുമുന്‍പ് ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. ലംഘിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഈ ബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം,

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണം സാധ്യമല്ലാതാകുന്നു. നിയമവാഴ്ച്ചയുടെ അന്ത:സത്തയ്ക്ക് പ്രഹരമേല്‍പ്പിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നു. ജുഡീഷ്യറിയുടെ അധികാരങ്ങള്‍ അപഹരിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം അറിയാനുള്ള അവകാശത്തിന്‍റെ നിഷേധമാണ്.

അഴിമതിയെക്കുറിച്ച് വിവരം ലഭിക്കുന്പോള്‍ തന്നെ എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ബില്‍.  സെപ്റ്റംബര്‍ ആറിനു ഗവര്‍ണര്‍ ഒപ്പുവച്ച ഒാര്‍ഡിനന്‍സിനു പകരമായി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. പക്ഷെ, പ്രതിഷേധങ്ങള്‍ ശക്തമായതോടെ വസുന്ധരാരാജെ സര്‍ക്കാര്‍ ബില്‍ തല്‍ക്കാലത്തേയ്ക്ക്  കോള്‍ഡ് സ്റ്റോറേജില്‍വച്ച് പൂഴ്ത്തി.

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങാനിരിക്കെ, വസുന്ധരയ്ക്കെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തവെ ഇത്തരമൊരു ബില്ലിന്‍റെ രാഷ്ട്രീയമാനം സുവ്യക്തമാണ്. 

ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും ഈ ബില്‍ നിയമമാകാം. രാജസ്ഥാന്‍റെ വഴിയെ മറ്റുസംസ്ഥാനങ്ങളും പോകാന്‍ ഒരുങ്ങിയാല്‍ അത് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. അതുകൊണ്ടുതന്നെ ഇത്തരം രാജശാസനങ്ങള്‍ക്ക് ചരമക്കുറിപ്പെഴുതുകയാണ് ജനധിപത്യത്തിലെ ശരി.