എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസ്: പ്രതിയ്ക്കു 40 വര്‍ഷം കഠിന തടവ്

തൃശൂര്‍ വലപ്പാട് എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയ്ക്കു നാല്‍പതു വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം അതിവേഗ പോക്സോ കോടതിയുടേതാമ് ശിക്ഷാവിധി. 

വലപ്പാട് കഴിമ്പ്രം സ്വദേശി സന്തോഷിനെയാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി എട്ടുവയസുകാരിെയ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 2019 നവംബറിലായിരുന്നു പരാതി പൊലീസിനു മുമ്പില്‍ എത്തിയത്. പെണ്‍കുട്ടി കുടുംബസമേതം താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചു കയറി. മനോവിഷമത്തിലായ പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാല്‍സംഗം നടന്ന വിവരം അറിയുന്നത്. 

പതിനെട്ടു സാക്ഷികളെ വിസ്തരിച്ചു. ഇതിനു പുറമെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കുന്നംകുളം അതിവേഗ പ്രത്യേക സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷയാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. അഭിഭാഷകനായ കെ.എസ്.ബിനോയിയായിരുന്നു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. 

8-year-old girl rape case: Accused gets 40 years rigorous imprisonment