പരസ്ത്രീബന്ധം കണ്ടെത്തി; ഉറങ്ങാൻ കിടന്ന ഭർത്താവിനെ 11 തവണ കുത്തി, കഴുത്തറുത്ത് ഭാര്യ

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് ആരോപിച്ച് ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. വയറ്റിൽ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് കൊല. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ കദമിന്റെ (36) ഭാര്യ പ്രണാലിയെ (33) അറസ്റ്റ് ചെയ്തു.  മുംബൈയിലാണ് സംഭവം. 

ബുധനാഴ്ച രാവിലെ പുലർച്ചെയോടെ സുനിൽ പ്രണാലിയും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ സുനിൽ ഉറങ്ങാൻ പോയി. വെള്ളം കുടിക്കാൻ പ്രണാലി അടുക്കളയിലേക്കും. മുറിയിലേക്ക് തിരിച്ചെത്തിയത് കത്തിയുമായാണ്. ഉറങ്ങാൻ കിടന്ന സുനിലിന്റെ വയറ്റിൽ പതിനൊന്ന് തവണ കുത്തിയ ശേഷം കഴുത്തറുത്ത്. സുനിൽ അപ്പോൾത്തന്നെ മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. 

സുനിലിനെ കൊലപ്പെടുത്തിയ ശേഷം പ്രണാലി മാതാപിതാക്കളും കുട്ടികളും കിടക്കുന്ന മുറിയിലെത്തി. സുനിൽ ആത്മഹത്യ ചെയ്തെന്ന് അറിയിച്ചു. സുനിലിന്റെ അമ്മ ആനന്ദ (63) ആണ് പൊലീസിൽ പരാതി നൽകിയത്. വയറ്റിൽ പതിനൊന്ന് തവണ കുത്താൻ ഒരാൾക്ക് കഴിയില്ലെന്ന് പൊലീസിന് മനസ്സിലായതോടെ പ്രണാലിയെ ചോദ്യം ചെയ്തു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിലുള്ള ദേഷ്യമാണ് കൊലക്ക് കാരണമെന്ന് പ്രണാലി പൊലീസിനോട് സമ്മതിച്ചു. 

2011ലാണ് ഇരുവരും വിവാഹിതരായത്. ഏഴ് വയസ്സുള്ള മകളും എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട് ഇവർക്ക്.