14-മാസം പ്രായമുള്ള കുഞ്ഞ് ശല്യം; കഴുത്തറുത്ത് കൊന്ന് അമ്മ; നടുക്കം

14 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ കഴുറുത്ത് അമ്മ. കുട്ടിയുടെ സ്വഭാവത്തിൽ മടുപ്പ് ഉണ്ടായതാണ് ക്രൂരതയ്ക്ക് കാരണം. യോഗിത മുകേഷ് പവാർ എന്ന സ്ത്രീയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 14 മാസം പ്രായമുള്ള സ്വര എന്ന പെൺകുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്.

കുട്ടിയുടെ സ്വഭാവവും വാശിയുമൊക്കെ ശല്യപ്പെടുത്തുന്നതായിരുന്നുവെന്നും കുട്ടിയെ ഇല്ലാതാക്കി രക്ഷനേടാനാണ് അമ്മ ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. യോഗിതയെ ജൂലൈ 20 വരെ പൊലീസ് റിമാൻഡിൽ വിട്ടിരിക്കുകയാണ്. 

യോഗിത പൊലീസിനോട് ആദ്യം പറഞ്ഞത് അപരിചിതനായ ഒരു മനുഷ്യൻ തന്റെ ഫ്ലാറ്റിൽ എത്തി കുഞ്ഞിന്റെ കഴുത്തറുത്തു എന്നാണ്. താൻ താഴേക്ക് പോയിരുന്ന സമയത്താണ് ഇത് നടന്നതെന്നും തിരിച്ചെത്തിയപ്പോൾ അയാൾ തന്നെയും ആക്രമിച്ചെന്നും ഇവർ പറഞ്ഞു. എന്നാൽ യോഗിത പറഞ്ഞത് പൊലീസ് വിശ്വസിച്ചിരുന്നില്ല. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. ഇതോടെയാണ് പൊലീസിന് ഇവരെ തന്നെ സംശയം ആയത്. അവസാനം യോഗിത കുറ്റം സമ്മതിക്കുകയായിരുന്നു.