മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ പുഴയിൽ മുക്കി കൊന്നു; അറസ്റ്റ്

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചുവെന്ന കാരണ്തതാൽ ഭർത്താവ് ഭാര്യയെ പുഴയിൽ മുക്കി കൊന്നു. ഉത്തർപ്ഹദേശിലെ അലിഗഡിലാണ് സംഭവം. 32–കാരിയായ സ്ത്രീയുടെ മരണത്തിൽ ഭർത്താവിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മാൻപാലെന്നയാളാണ് ഭാര്യയെ വ്യാഴാഴ്ച കൊലപ്പെടുത്തിയത്. ഇവരുടെ കൗമാരക്കാരനായ മകൻ സംഭവത്തിന് ദൃക്സാക്ഷിയാണ്. അച്ഛൻ അമ്മയെ പുഴയിൽ മുക്കി കൊല്ലുന്നത് കണ്ടുവെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുകയാണെങ്കിൽ മകനെയും വകവരുത്തുമെന്ന് മാൻപാൽ ഭിഷണിപ്പെടുത്തിയതായി മരിച്ച സ്ത്രീയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. രണ്ട് ദിവസം മുൻപ് പേടിച്ചു വിറച്ച് സഹോദരി തന്നെ വിളിച്ചിരുന്നുവെന്നും സംഭവത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടെന്നും ഇയാൾ പറയുന്നു.

അന്ന് അതിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചതാണ്. പക്ഷേ വ്യാഴാഴ്ച മാൻപാൽ ഭാര്യയോട് തന്റെ കൂടെ പുഴയരികിലേക്ക് വരാൻ പറഞ്ഞു കൂടെപ്പോയ ഭാര്യയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ശാന്ത്ദാസ് ദുർഗാദാസ് എന്ന മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാൻ മാൻപാൽ ഭാര്യയെ നിർബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാതിരുന്നതാണ് ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്. 

സ്ത്രീയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. അന്വേഷണത്തിനൊടുവിൽ മാൻപാലിനെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. ശാന്ത്ദാസിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ റെ?്ഡിൽ ഇയാളുടെ കയ്യിൽ നിന്നും വലിയ തോതിൽ ഹെറോയിൻ പിടിച്ചെടുത്തിരുന്നവെന്നും പൊലീസ് പറയുന്നു.