തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. സിന്ധു, നിര്‍മല്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് കുറ്റം. 

കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാരോണിന്റെ പിതാവ് ജയരാജ് പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര ഡി.വൈഎസ്.പി ഓഫിസിൽ മൊഴി നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്. ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം നാടകമാണെന്നും ജയരാജ് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തി രേഖപ്പെടുത്തി

Attempted to destroy evidence; Greeshma's mother and uncle were implicated