വൃക്ക നൽകാൻ അമ്മയുണ്ട്; ചികിത്സയ്ക്ക് പണമില്ല; വേണം കനിവ്

തൃശൂര്‍ നെടുമ്പാള്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിമന്യൂ ഇരുവൃക്കകളും തകരാറിലായതോടെ ശസ്ത്രക്രിയയ്ക്കു പണമില്ലാതെ വലയുന്നു. വൃക്ക നല്‍കാന്‍ അമ്മ തയാറായെങ്കിലും ശസ്ത്രക്രിയയ്ക്കു പണമില്ലാത്തതാണ് പ്രശ്നം. 

തൃശൂര്‍ പറപ്പൂക്കര പി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഭിമന്യൂ. ജന്‍മനാ വൃക്കകള്‍ക്കു പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി രോഗം കൂടി. ഡയാലിസിസ് തുടങ്ങി. പ്രതിമാസം നല്ലൊരു തുക വേണം ചികില്‍സയ്ക്കു. പെയിന്റ് പണിക്കാരനായ അച്ഛന്‍ ഷിബുവിന് ഈ തുക കണ്ടെത്താന്‍ കഴിയില്ല. അമ്മ സുമിയാണെങ്കില്‍ മകന്റെ ചികില്‍സയ്ക്കു വേണ്ടി മുഴുവന്‍ സമയം വീട്ടിലിരിക്കുകയാണ്. ഇളയ രണ്ടു സഹോദരങ്ങളുടെ കാര്യങ്ങളും നോക്കണം. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ചികില്‍സ തുടരുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സന്‍മനസുള്ളവരുടെ സഹായം തേടുകയാണ് കുടുംബം.

കോവിഡ് വന്നതോടെ പെയിന്റ് പണി കുറഞ്ഞതിനാല്‍ കുടുംബത്തിന്റെ വരുമാനം മുടങ്ങി. എത്രയും വേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും.