കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത

തൃശൂര്‍ തളിക്കുളം നമ്പിക്കടവില്‍ ഹഷിതയുടെ വീട്ടിലേക്ക് ചെന്നാല്‍ ഒരു രണ്ടുമാസം പ്രായം കഴിഞ്ഞ ഒരു പൊടിക്കുഞ്ഞിനെ കാണാം. ഉമ്മാമ്മയുടെ മാറത്ത് ചാരിക്കിടന്ന് കുപ്പിയിിലെ പാല്‍ കുടിക്കുന്ന തിരക്കിലാണ് അവന്‍.

പ്രസവിച്ച് പതിനെട്ടാമത്തെ ദിവസം മുതല്‍ അവന് മുലപ്പാല്‍ നിഷേധിക്കപ്പെട്ടതാണ്. അവന്‍റെ അമ്മയുടെ സ്നേഹവും, പിതാവ് ആസിഫ് എന്ന് വിളിപ്പേരുള്ള പിതാവ് എന്തിനാണ് തന്നെ അമ്മയുടെ ചൂടില്‍ നിന്ന് അടര്‍ത്തി മാറ്റിയതെന്ന് ഈ കുരുന്നിനറിയില്ല. അവനിപ്പോഴും ഉച്ചത്തില്‍ കരയും ഇടക്കിടെ. ആരുടെയെങ്കിലും കൈകളില്‍ കിടന്നുറങ്ങും. ദിവസമങ്ങളേ ആയിട്ടുള്ളൂ ഈ ലോകത്തേക്ക് എത്തിയതെങ്കിലും അവന്‍ ഒരു കാര്യം മനസിലായി കഴിഞ്ഞു. തനിക്ക് ചൂടുതന്ന് പാലുതന്ന് ചേര്‍ത്തു കിടത്തിയ അവന്‍റെ പ്രിയപ്പെട്ട ഉമ്മയെ അവന് ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന്.

ഈ കുഞ്ഞ് അനാഥമായതിന്‍റെ കഥ അറിയണമെങ്കില്‍  തളിക്കുളം നമ്പിക്കടവിലെ വീട്ടിലേക്ക് എത്തണം...അവിടെ കരഞ്ഞു കലഞ്ഞിയ കണ്ണും മനസുമായി ചില ജീവിതങ്ങളുണ്ട്. ഹഷിതയുടെ ഉപ്പയും ഉമ്മയും.