ഇസ്ലാമിക രാജ്യങ്ങളുമായുണ്ടായത് ഏറ്റവും നല്ല ബന്ധം; വികസനത്തിൻറെ ജയം; യൂസഫലി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യവസായപ്രമുഖൻ എംഎ യൂസുഫ് അലിയുടെ അഭിനന്ദനം. വികസന അജണ്ടക്കു ലഭിച്ച വിജയമാണിതെന്ന് യൂസുഫ് അലി ഫെയ്സ്ബുക്കിൽ കുറിച്ചു. താഴേത്തട്ടു മുതൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ശരിയായ ദിശയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''ഗൾഫിൽ ജീവിക്കുന്ന ഒരു പ്രവാസി എന്ന നിലക്ക് കഴിഞ്ഞ 5 വർഷങ്ങൾ ഇന്തോ–ഇസ്ലാമിക് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ സുവർണ കാലഘട്ടമായിരുന്നു. മോദിയെ ബഹുമാനത്തോടെ കാണുന്നവരാണ് ഈ രാജ്യങ്ങളിലെ നേതാക്കൻമാർ. അത് വരും വർഷങ്ങളിലും കൂടുതൽ‌ ശക്തിയാർജിക്കും.

കഴിഞ്ഞ 5 വർഷങ്ങളിലായി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിഛായ അന്താരാഷ്ട്രതലത്തിൽ വർധിച്ചു. പുതിയ തലമുറക്കും വരുംവർഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'', യൂസഫലി കൂട്ടിച്ചേർത്തു.