സ്മാർട്ട്ഫോൺ വേണം; പണമില്ല; രക്തം വിൽക്കാനൊരുങ്ങി പതിനാറുകാരി; നടുക്കം

ഒൻപതിനായിരം രൂപയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ സ്വന്തം രക്തം വിൽക്കാനൊരുങ്ങി പതിനാറുകാരി. പശ്ചിമ ബംഗാളിലെ ദിനജ്പൂരിൽ നിന്നുള്ള പ്ലസ്ടുക്കാരിയാണ് പെൺകുട്ടി. ഓൺലൈൻ വഴി ഫോൺ ഓർഡർ ചെയ്തെങ്കിലും നൽകാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് പെൺകുട്ടി ബാലുർഘട്ടിലെ ജില്ലാശുപത്രിയിൽ എത്തിയത്. 

ആശുപത്രിയിലെത്തി രക്തം നൽകിയതിന് പിന്നാലെ സ്റ്റാഫിനോട് പെൺകുട്ടി പണം ആവശ്യപ്പെട്ടു. രക്തദാനത്തിന് പിന്നാലെ പണം ആവശ്യപ്പെട്ടതോടെ രക്തബാങ്കുകാർക്ക് സംശയമായി. ഉടൻ തന്നെ ശിശുക്ഷേമ വകുപ്പിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് ഫോൺ വാങ്ങുന്നതിനായി പണം കണ്ടെത്തുന്നതിന് രക്തം വിൽക്കാനെത്തിയതാണെന്ന് അറിഞ്ഞത്. 

Plus two girl tried to sell blood to buy a smartphone