സ്കൂള്‍ സന്ദര്‍ശനത്തിനിടെ ഹിമാചല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ അടിച്ചുവെന്ന് ആരോപണം. ചമ്പ ജില്ലയിലെ സ്കൂളിലാണ് സംഭവം. കുട്ടിയെ തല്ലുന്ന തരത്തിലുള്ള വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കുട്ടികളോട് സ്പീക്കര്‍ സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതില്‍ സ്പീക്കര്‍ കുട്ടികള്‍ക്കടുത്തേക്ക് വരുന്നതും അടിക്കുന്നതിന്‍റെ ശബ്ദവും കേള്‍ക്കാം.
ഈ സമയത്ത് എന്തിനാണ് നിങ്ങള്‍ ചിരിക്കുന്നതെന്ന് ചോദിക്കുന്നു. എന്തെങ്കിലും തമാശയോ ഷോയോ ഇവിടെ നടന്നോ. പിന്നെ എന്തിനാണ് ചിരിക്കുന്നത് എന്നും സ്പീക്കര്‍ ചോദിക്കുന്നു.
ഹൻസ് രാജിനെതിരെ കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിംഗ് രംഗത്തെത്തി. സംഭവം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് വിശേഷിപ്പിച്ചു. അതേസമയം, തന്‍റെ മകനെ പറഞ്ഞുമനസിലാക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന് പിതാവ് റിയാസ് മുഹമ്മദ് പറഞ്ഞു.