പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൂത്ത മകനെക്കൊണ്ട് കുഴിച്ചിട്ടു; അറസ്റ്റ്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നുവെന്ന വാർത്തയാണ് പൂനെയിൽ നിന്ന് പുറത്തു വരുന്നത്. 13 വയസ്സ് പ്രായമുള്ള മൂത്ത മകനെക്കൊണ്ട് കുഞ്ഞിന്റെ മൃതദേഹവും അമ്മ മറവു ചെയ്യിച്ചു. സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകനും പൊലീസിന്റെ കസ്റ്റഡിയിലാണ്. പൂനെയിലെ യെർവാഡയിലാണ് സംഭവം. പല്ലവി ബോംഗെ എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ:  പല്ലവി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇവർക്ക് മറ്റൊരാളുമായി പ്രണയബന്ധവും ഉണ്ടായിരുന്നു. ഇവരുടെ ഈ ബന്ധത്തെക്കുറിച്ചും ഗർഭിണിയായതിനെക്കുറിച്ചുമെല്ലാം നാട്ടുകാർക്ക് അറിയാമായിരുന്നു. മൂന്ന് മാസം മുമ്പ് ഇവർ പെൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ പിന്നീട് കുഞ്ഞിനെ കാണാതായതാണ് സംശയത്തിനിടയായത്. പൊലീസിന് വിവപം ലഭിച്ചതിനേത്തുടർന്ന് കേസായി. 

നാട്ടുകാരുടെ സംശയത്തിലാണഅ പൊലീസ് മൂത്ത മകനെ ചോദ്യം ചെയ്തത്. കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ച് കൊന്നുവെന്നും മൂത്ത കുട്ടി വെളിപ്പെടുത്തി. അമ്മ പറഞ്ഞത് അനുസരിച്ച് പുഴയുടെ തീരത്തായി കുഞ്ഞിനെ കുഴിച്ചിട്ടത് താനാണെന്നും കുട്ടി പറഞ്ഞു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയോരത്ത് നിന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് വ്യക്തമാക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.