മൂത്രം കൂടിപ്പിച്ചു, കെട്ടിയിട്ട് മർദിച്ചു, ഇരുകാലുകൾ മുറിച്ചു; ദലിത് യുവാവിന് ദാരുണാന്ത്യം

തർക്കം പരിഹരിക്കാൻ ദലിത് യുവാവിനെ വിളിച്ചുവരുത്തി മർദിച്ചുകൊന്നു. പഞ്ചാബിലെ സങ്ക്രൂറിലാണ് ദാരുണമായ സംഭവം. നാലംഗസംഘമാണ് യുവാവിനെ മർദിച്ചത്. ചങ്കലിവാല സ്വദേശികളായ റിങ്കു, റിങ്കുവിന്റെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ്ങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ:

ഒക്ടോബറിലാണ് റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മിൽ തർക്കമുണ്ടാകുന്നത്. അന്നത് താൽകാലികമായി പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ സംഭവും ഒത്തുതീർപ്പാക്കാനെന്ന വ്യാജേന നവംബർ ഏഴിന് റിങ്കുവും കൂട്ടാളികളും യുവാവിനെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ കാലിന് മാരകമായി മുറിവേറ്റു.

അടിയേറ്റ് അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോൾ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു, ശേഷം കെട്ടിയിട്ട് മർദിച്ചു. കാലിന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിയും വന്നു. ദലിത് വിഭാഗത്തിൽപ്പെട്ടവരെ ഇത്തരത്തിൽ ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെതിരെ വൻപ്രതിഷേധമാണ് സങ്ക്രൂറിൽ ഉയരുന്നത്.