ബന്ധുവിനൊപ്പം ഒളിച്ചോടി; പെൺകുട്ടിയെ പരസ്യമായി തല്ലുന്ന വയോധികൻ; ക്രൂരം

യുവാവുമായി ഒളിച്ചോടി എന്ന കാരണത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരസ്യമായി തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രാ പ്രദേശിലെ അനന്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

17 വയസ്സുള്ള പെൺകുട്ടിയെയാണ് 70–കാരനായ ആൾ വടികൊണ്ട് തല്ലിച്ചതക്കുന്നത്. ഗ്രാമയോഗം ചേർന്നതിന് ശേഷമാണ് ക്രൂരത അരങ്ങേറിയത്. പെൺകുട്ടിയെയും 20–വയസ്സുള്ള ബന്ധുവായ യുവാവിനെയും വലിച്ചിഴച്ച് മർദ്ദിക്കുന്നുണ്ട്. ഗ്രാമത്തിനും ഇവരുടെ കുടുംബങ്ങൾക്കും ചീത്തപ്പേര് കേൾപ്പിച്ചു എന്ന കാരണത്താലാണ് ഈ ക്രൂരത നടത്തിയിരിക്കുന്നത്. 

ലിംഗപ്പ എന്നയാളാണ് ഇവരെ  മർദ്ദിക്കുന്നത്. പെൺകുട്ടിയും യുവാവും ഒളിച്ചോടിയ വിവരം പെൺകുട്ടിയുടെ പിതാവാണ് ലിംഗപ്പയെ അറിയിച്ചത്. 10 ദിവസത്തിന് ശേഷം ഇവർ തിരിച്ചു വരികയും ചെയതു. ഈ സാഹചര്യത്തിലാണ് ലിംഗപ്പ പഞ്ചായത്ത് വിളിച്ചുകൂട്ടുകയും ഇവരെ മർദ്ദിക്കുകയും ചെയ്തത്.