പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും ലൈംഗിക പീഡന കേസ്; ലുക്ക് ഔട്ട് നോട്ടിസ്

prajwal
SHARE

ഹാസൻ എം.പിയും.മുൻ പ്രധാനമന്ത്രി ദേവെഗൗഡയുടെ കൊച്ചു മകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. ഹാസനിലെ ജെഡിഎസിന്റെ പ്രാദേശിക നേതാവായ യുവതിയെ തോക്കിൻ മുനയിൽ പീഡിപ്പിച്ചു ദൃശ്യങ്ങൾl പകർത്തിയെന്ന പരാതിയിലാണ് കേസ്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം 

ഇന്നലെയാണ് സ്വന്തം പാർട്ടിയിലെ നേതാവിനെ എം.പി ഓഫീസിൽ വിളിച്ചു വരുത്തി നിരന്തരം പീഡിപ്പിച്ചു എന്ന പരാതി പ്രത്യക അന്വേഷണ സംഘത്തിന് പരാതി  ലഭിച്ചത്. പു പരാതിയിൽ പ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മൂന്ന് വർഷം നിർബന്ധിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഹാസനിലെ എം.പി ഓഫീസിലേക്ക വിളിച്ചു വരുത്തി തോക്ക് ചൂണ്ടി ഭീഷണി പ്പെടുത്തിയാണ് ആദ്യം ഉപദ്രവിച്ചത്. ഫോണിൽ പകർത്തിയ ഇതിൻ്റെ ദൃശ്യങ്ങൾ പുത്തു വിടുമെന്ന ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.പുറത്തുവന്ന ദൃശ്യങ്ങളിലുള്ള സ്ത്രീകളെ അന്വേഷിച്ച് കണ്ടെത്തിയാണ്‌ പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. എന്നാൽ കൂടുതൽ പേരും ഭയം കാരണം പരാതി നൽകാൻ വിസമ്മതിക്കുകയാണ്‌. ലുക്ക്ഔട്ട്‌ സർക്കുലർ ഇറക്കിയെങ്കിലും, പ്രജ്വൽ എന്ന് തിരിച്ചുവരുമെന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. അതിനിടെ ഹാസനിൽ പ്രതിഷേധം കനക്കുകയാണ്. എം.പി യെ ഉടൻ പിടികൂടണം എന്നാവശ്യപെട്ടു കോൺഗ്രസ് പ്രവർത്തകർ കല്ലെകട്രറേറ്റ് വളപ്പിൽ കയറി പ്രതിഷേധിച്ചു.

അതിനിടെ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ലൈംഗികാതിക്രമ കേസിന് പുറമെ  തട്ടിക്കൊണ്ടുപോകൽ കേസ് കൂടി രജിസ്റ്റർ ചെയ്തതോടെയാണ് മുൻ മന്ത്രി എച്ച്.ഡി രേവണ്ണക്ക്  കുരുക്ക് മുറുകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നാലുടൻ എസ് ഐ.ടി യുടെ ഭാഗത്ത് നിന്ന് അറസ്റ്റ് നടപടികളുണ്ടാകുമെന്നാണ് വിവരം.

MORE IN INDIA
SHOW MORE